ഇന്നുമുതൽ ഇളവുകാലം; ഏഴു ജില്ലകൾ സാധാരണനിലയിലേക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാൻ 27 ദിവസമായി അടച്ചിരുന്ന കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്. ഏഴു ജില്ലകളിൽ തിങ്കളാഴ്ചമുതൽ ഇളവുകൾ നിലവിൽവരും. കേരളത്തിൽ 88 ഹോട്സ്പോട്ടുകളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവയുടെ വിശദാംശം ആരോഗ്യവകുപ്പ് പുറത്തിറക്കും. ഇളവുള്ള ജില്ലകളിലെ ഹോട്സ്പോട്ടുകളിലും കർശനനിയന്ത്രണം തുടരും.
ഇന്നുമുതൽ ഇളവ്
* കോട്ടയം, ഇടുക്കി (പച്ചമേഖല)
* ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശ്ശൂർ (ഓറഞ്ച് ബി).
24 മുതൽ
പത്തനംതിട്ട, എറണാകുളം, കൊല്ലം (ഓറഞ്ച് എ)
ലോക്ഡൗൺ തുടരുന്നത്
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം (ചുവപ്പുമേഖല)
ഇവ പറ്റും
* ജില്ലയ്ക്കുള്ളിലെ യാത്ര
തിങ്കൾ, ബുധൻ, വെള്ളി
ഒറ്റയക്കത്തിൽ അവസാനിക്കുന്ന രജിസ്േട്രഷൻ നന്പറുള്ള വാഹനങ്ങൾക്ക്.
ചൊവ്വ, വ്യാഴം, ശനി
പൂജ്യം, ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്േട്രഷൻ നന്പറുള്ള വാഹനങ്ങൾക്ക്.
* അടിയന്തരസേവന വിഭാഗങ്ങൾ, ഡ്യൂട്ടിക്കായി പോകുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾ എന്നിവയെ ഒറ്റ, ഇരട്ടയക്ക ക്രമീകരണത്തിൽനിന്ന് ഒഴിവാക്കി.
ഞായർ
അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കു മാത്രമേ വാഹനം പുറത്തിറക്കാൻ അനുമതിയുള്ളൂ. ഇതിന് നമ്പർവ്യവസ്ഥ ബാധകമല്ല.
കടകൾ
നേരത്തേയുള്ള ഇളവനുസരിച്ചു മാത്രമേ കടകൾക്ക് പ്രവർത്തിക്കാനാവൂ. പച്ച വിഭാഗത്തിലെ ജില്ലകളിലും ഇത് ബാധകമാണ്. അല്ലാതെയുള്ള വ്യാപാരസ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഹോട്സ്പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ഡൗൺ കാലത്തേതുപോലെയായിരിക്കും.
* കച്ചവട സ്ഥാപനങ്ങൾ
സ്വകാര്യ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ, സ്വകാര്യ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും
* നിർമാണപ്രവർത്തനങ്ങൾ
* അടിസ്ഥാനമേഖല
ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷൻ, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹികമേഖല, ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികൾ.
* ചരക്കുനീക്കം
ഇന്ധനനീക്കം, ഊർജവിതരണം ഉൾപ്പെടെയുള്ള പൊതുസേവന കാര്യങ്ങൾ, അവശ്യസാധനങ്ങളുടെ വിതരണം.
പ്രഭാത, സായാഹ്ന നടത്തം
ഹോട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം പാലിച്ച് പ്രഭാത, സായാഹ്ന നടത്തം അനുവദിക്കും. വീടിനടുത്തു തന്നെയായിരിക്കണം നടക്കുന്നത്. സംഘംചേർന്ന് നടക്കാൻ അനുവദിക്കില്ല.
* വിവാഹം
വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 പേർവരെ മാത്രം.
* കോടതികൾ
പച്ച, ഓറഞ്ച് ബി മേഖലകളിൽ കീഴ്ക്കോടതികൾ കർശന നിയന്ത്രണങ്ങൾക്കു വിധേയമായി ചൊവ്വാഴ്ചമുതൽ. ഒാറഞ്ച് എ-യിൽ 27 മുതൽ. ചുവപ്പുമേഖലയിൽ ലോക്ഡൗണിനു ശേഷം.
* മുഖാവരണം നിർബന്ധം
പൊതുസ്ഥലത്ത് എല്ലാവരും മുഖാവരണം നിർബന്ധമായും ധരിക്കണം.
ഇവ പറ്റില്ല

പൊതുഗതാഗതം
* ഒരു ജില്ലയിലും ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. ജില്ലാ കളക്ടർ ഏറ്റെടുക്കുന്ന ബസുകളും വ്യവസായ, വാണിജ്യ സ്ഥാപനങ്ങളിലെ പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങൾക്കും മാത്രം നിയന്ത്രണങ്ങളോടെ അനുമതി.
* അതിർത്തി കടന്നുള്ള യാത്ര
മെഡിക്കൽ ആവശ്യങ്ങൾക്കും സർക്കാർ ഉത്തരവ് പ്രകാരം പ്രവർത്തനാനുമതി നൽകിയിട്ടുളള കാര്യങ്ങൾക്കും മാത്രമേ ജില്ല, സംസ്ഥാന അതിർത്തികൾ കടക്കാവൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജോലിക്കു പോകുന്നവരെല്ലാം തിരിച്ചറിയൽ കാർഡ് കരുതണം. മെഡിക്കൽ എമർജൻസി കേസുകൾക്ക് അന്തർജില്ലാ യാത്രാനുമതി നൽകും.
* ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, ഡ്യൂട്ടിക്കെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് അയൽ ജില്ലാ യാത്ര അനുവദിക്കും. താമസിക്കുന്ന ജില്ലയിൽനിന്ന് ജോലിചെയ്യുന്ന തൊട്ടടുത്ത ജില്ലയിലേക്കും തിരിച്ചും മാത്രമായിരിക്കും യാത്രാനുമതി. ഇവർക്ക് സ്വന്തം വാഹനങ്ങളിൽ യാത്രചെയ്യാം
* സ്കൂളുകളില്ല, ആൾക്കൂട്ടമില്ല
വിദ്യാഭ്യാസസ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, പാർക്കുകൾ, ബാറുകൾ എന്നിവ പ്രവർത്തിക്കില്ല. ജനങ്ങൾ കൂട്ടംകൂടുന്ന പരിപാടികൾക്കെല്ലാം നിരോധനം. ആരാധനാലയങ്ങൾ തുറക്കില്ല.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ
* മറ്റു സംസ്ഥാനങ്ങളിൽനിന്ന് വിവിധ പാസുകളുമായി ജനങ്ങൾ ഇപ്പോൾ എത്തുന്നുണ്ട്. ഇവരെ കേരളത്തിലേക്കു കടക്കാൻ സംസ്ഥാനത്തെ ഒരു അതിർത്തിയിലും അനുവദിക്കില്ല.
* ഗർഭിണികൾ, ചികിത്സയ്ക്കെത്തുന്നവർ, ബന്ധുക്കളുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർ എന്നിവരെ അതിർത്തി കടക്കാൻ അനുവദിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad