രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നപോകുമ്പോഴാണ് കോവിഡ് വന്നത്. സേവന മേഖലയ്ക്കായിരിക്കും ഏറ്റവും ആഘാതം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതിരിക്കുകയും ലോക്ക്ഡൗൺ നീട്ടുകയും ചെയ്താൽ, വളർച്ച 1.5 ശതമാനമായി ചുരുങ്ങുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.
എന്നാൽ, 2021-22-ൽ രാജ്യത്തിന്റെ വളർച്ച അഞ്ച് ശതമാനത്തിലേക്ക് ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. കോവിഡ് പ്രതിരോധത്തിനായി ലോകബാങ്ക് 100 കോടി ഡോളർ (ഏകദേശം 7,600 കോടി രൂപ) ഇന്ത്യയ്ക്ക് അനുവദിച്ചു.
ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളെല്ലാം കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ചാ അനുമാനം താഴ്ത്തിയിട്ടുണ്ട്.