![]() |
സാമൂഹിക അകലം പാലിക്കാതെ മുംബൈയിലേ ബൈക്കുള ചന്തയിൽ സാധനം വാങ്ങാൻ തിക്കും തിരക്കും കൂട്ടുന്ന ജനങ്ങൾ Image Courtesy - MumbaiMirror |
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രോഗബാ ധയുണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്തതോടെ ആശങ്കകൾ കൂടി . ഓരോ ദിവസവും രോഗബാ ധിതരുടെ എണ്ണം കൂടിവരികയാണ് . വർളിയിലെ കോളിവാഡ് ഉൾ പ്പെടെ ചെറുതും വലുതുമായ നഗ രത്തിലെ അമ്പതിലധികം ഇടങ്ങൾ സമ്പൂർണമായി അടച്ചിട്ടു . ഏപ്രിൽ നാലിനു ശേഷമാണ് നഗരത്തിൽ നൂറോളം പേർ ദിവസവും രോഗബാധിതരാകുന്നതും മരണനിരക്കു കൂടിയതും. രോഗവ്യാപനം തടയാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ദുരന്തത്തി ലേക്കാവും മുംബൈ എടുത്തെറിയപ്പെടുന്നത് .
സമൂഹവ്യാപനം നടന്നില്ലെന്നു ആരോഗ്യമന്ത്രി പറയുന്നുണ്ടെങ്കിലും നഗരത്തിലെയും പ്രാന്തപ്രദേശങ്ങ ളിലെയും ജനങ്ങൾ ഭയപ്പാടിലാണ് . - പ്രശസ്തമായ ഒട്ടേറെ അശുപത്രികൾ അടച്ചിട്ടതും 68 മലയാളികളടക്കം നഴ്സുമാർക്ക് രോഗബാധയു o ണ്ടായതും പ്രതിസന്ധി കൂട്ടിയിട്ടുണ്ട് . ഇനി വ്യാപനം ഉണ്ടായാൽ ചികിത്സിക്കാനുള്ള സംവിധാനം എവിടെ എന്നതിന് ഉത്തരമില്ല .
ഇരുപതു ലക്ഷത്തോളം മലയാളികൾ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നുണ്ട് . അടച്ചിടൽ നിയന്ത്രണങ്ങളിൽ അയവുവരികയാണെങ്കിൽ കുടുംബത്തോടൊപ്പം കേരളത്തിലേക്കു പോകാ നുള്ള ഒരുക്കത്തിലാണ് സ്വന്തം വാഹനമുള്ളവർ .
പതിനായിരങ്ങൾ മുംബൈ വിടുമെന്ന് ഉറപ്പാണ് . ഇവരിൽ ആർ - ക്കും രോഗബാധയില്ലെങ്കിലും കേരള തി ത്തിലെത്താനുള്ള ആഗ്രഹം ഓരോരുത്തരിലുമുണ്ട് . രോഗം വന്നാലും കേരളം തങ്ങളെ രക്ഷിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുംബൈ മലയാളി . ഏതു പ്രതിസന്ധിയെയും ടെ അതിജീവിക്കാനുള്ള ഉൾക്കരുത്ത് - മുംബൈ കാണിച്ചിട്ടുണ്ട് . ഭയചകിതയാമായ ഇക്കാലത്തും ആ ഊർജം വിണ്ടടുക്കുമെന്നാണ് പ്രതീക്ഷ.