തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തുന്ന ഇളവുകൾ സംബന്ധിച്ച് സർക്കാർ ഉത്തരവായി. ജില്ലകളെ നാലായി തിരിച്ചാണ് നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപുച്ചിരിക്കുന്നത്. കാസർകോഡ് ,കണ്ണൂർ, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകൾ റെഡ് സോണായി തുടരും. ഈ ജില്ലകളിൽ മെയ് 3 വരെ കർശന നിയന്ത്രണം തുടരും.
എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഓറഞ്ച് A സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ 24 ന് ശേഷം ഭാഗികമായി ഇളവുകൾ നൽകും.
ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, വയനാട്, തൃശൂർ ജില്ലകളെ ഓറഞ്ച് B സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ 20നു ശേഷം ഭാഗികമായി ഇളവുകൾ നൽകും. കോട്ടയം, ഇടുക്കി എന്നീ ജില്ലകളെ ഗ്രീൻ സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ 20നു ശേഷം വിപുലമായ ഇളവുകൾ നൽകും.
വാഹനങ്ങൾ നിരത്തുകളിൽ ഇറക്കുന്നതിനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റ – ഇരട്ട അക്ക നമ്പറുകൾ ക്രമീകരിച്ചാകും വാഹനങ്ങൾ അനുവദിക്കുക. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുള്ള വാഹനങ്ങൾ നിരത്തിലിറക്കാം.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾ നിരത്തിലിറക്കാം എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, വയനാട്, തൃശൂർ ജില്ലകളെ ഓറഞ്ച് B സോണിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളിൽ 20നു ശേഷം ഭാഗികമായി ഇളവുകൾ നൽകും. കോട്ടയം, ഇടുക്കി എന്നീ ജില്ലകളെ ഗ്രീൻ സോണിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ 20നു ശേഷം വിപുലമായ ഇളവുകൾ നൽകും.
വാഹനങ്ങൾ നിരത്തുകളിൽ ഇറക്കുന്നതിനും പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റ – ഇരട്ട അക്ക നമ്പറുകൾ ക്രമീകരിച്ചാകും വാഹനങ്ങൾ അനുവദിക്കുക. തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുള്ള വാഹനങ്ങൾ നിരത്തിലിറക്കാം.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങൾ നിരത്തിലിറക്കാം എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.