കിം ജോങ് ഉന്‍ മരിച്ചെന്ന് ഹോങ്കോങ് മാധ്യമം; ഉരിയാടാതെ ഉത്തരകൊറിയ, ഊഹാപോഹം തുടരുന്നു

ലണ്ടൻ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിവരം കിട്ടിയതായി യുകെയിലെ ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങൾ പറയുന്നത് 36കാരനായ കിംജോങ് ഉൻ മരിച്ചെന്നാണെന്ന് ഹോങ്കോങ് മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.


ഇതനുസരിച്ചാണ് യുകെ ഡെയ്ലി എക്സ്പ്രസ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്. എന്നാൽ ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയിൽ തുടരുകയാണ് എന്നാണ് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരകൊറിയയിൽ നിന്ന് രോഗവുമായോ മരണവുമായോ ബന്ധപ്പെട്ട് യാതൊരു വിധ സ്ഥിരീകരണവും വരാത്തതിനാൽ അന്താരാഷ്ട്ര മാധ്യമങ്ങളൊന്നും വാർത്ത സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ തന്നെ കിമ്മിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടരുകയാണ്.

പത്തനംതിട്ടയിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ താരമായി തിരുവല്ല സബ് കളക്ടർ,രാജ്യത്തിന് മാതൃക..

ഹോങ്കോങ്ങ് ആസ്ഥാനമായ ചാനലിന്റെ ഡയറക്ടർ കിംജോങ് ഉൻ മരിച്ചതായി വാർത്ത നൽകി കഴിഞ്ഞു. ചൈനീസ് വിദേശ കാര്യമന്ത്രിയുടെ ബന്ധുവാണ് ഇവരെന്നതു കൊണ്ട് തന്നെ വാർത്ത തള്ളിക്കളയാനാവില്ലെന്നാണ് ഡെയ്ലി എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്.
"വളരെ വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വിവരം വെളിവാക്കുന്നത് കിം ജോങ് ഉൻ മരിച്ചുവെന്നാണ്", ഹോങ്കോങ് സാറ്റലൈറ്റ് ടെലിവിഷൻ എച്ച്കെഎസ്ടിവി വൈസ് ഡയറക്ടർ ഷിജിയാൻ ഷിങ്സൂ അറിയിച്ചു.
ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലേക്ക് ചൈനീസ് മെഡിക്കൽ ടീം യാത്രയായ വിവരം കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ കിമ്മിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

മോഹൻലാൽ എന്ന നടനും താരവും മനുഷ്യനും...!!!

അതീവ സമ്മർദ്ദത്തിലും പിരിമുറുക്കത്തിലുമായ ഡോക്ടർ കിമ്മിന്റെ ഹൃദയ ശസ്ത്രക്കിടെ ആർട്ടറിയിൽ സ്റ്റെന്റ് ഇടുമ്പോൾ കൂടുതൽ സമയമെടുത്തെന്നും ഇത് കിമ്മിനെ അബോധാവസ്ഥയിലേക്ക് എത്തിച്ചെന്നും ചില കൊറിയൻ വാർത്താ മാധ്യമങ്ങളും ജപ്പാൻ മാധ്യമങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കിമ്മിന്റെ ആരോഗ്യ നില പരിശോധിക്കാൻ പോയ ചൈനീസ് ഡോക്ടർമാരിൽ നിന്ന് ലഭിച്ച് വിവരങ്ങൾക്കനുസരിച്ചാണ് ഈ റിപ്പോർട്ട് എന്നായിരുന്നു ജപ്പാൻ റിപ്പോർട്ടർ അവകാശപ്പെട്ടത്.
അതേ സമയം ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ സഞ്ചരിക്കാറുള്ള പ്രത്യേക തീവണ്ടി ഈ ആഴ്ച രാജ്യത്തെ റിസോർട്ട് ടൗണായ വോൺസാനിൽ കണ്ടുവെന്ന് വാഷിങ്ടൺ ആസ്ഥാനമായുള്ള ഉത്തരകൊറിയ നിരീക്ഷണ കേന്ദ്രമായ '38 നോർത്ത്' പറയുന്നു. അവലോകനം ചെയ്ത ഉപഗ്രഹചിത്രങ്ങളിലൂടെയാണ് തീവണ്ടിയുടെ സാന്നിധ്യം ഇവർ കണ്ടെത്തിയത്. കിമ്മിന്റെ പ്രത്യേക തീവണ്ടി ഇവിടെ കണ്ടത് വീണ്ടും ഊഹാപോഹങ്ങൾക്കിടയാക്കിയിട്ടുണ്ട്.
കിമ്മിന്റെ ആരോഗ്യത്തെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും പരസ്പരവിരുദ്ധമായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളായി പുറത്തു വന്നത്.ഏപ്രിൽ 21, ഏപ്രിൽ 23 തീയതികളിൽ വോൺസാനിലെ 'ലീഡൽഷിപ് സ്റ്റേഷനിൽ'(കിമ്മിനും കുടുംബത്തിനുമായുള്ള പ്രത്യേക സ്റ്റേഷൻ) കിമ്മിന്റെ പ്രത്യേക തീവണ്ടി നിർത്തിയിട്ടിരുന്നെന്നും 38 നോർത്ത് റിപ്പോർട്ടിൽ പറയുന്നു.

'ഉത്തരകൊറിയൻ നേതാവ് എവിടെയാണെന്നോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെന്താണെന്നോ തീവണ്ടിയുടെ സാന്നിധ്യം കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. പക്ഷേ കിം, രാജ്യത്തിന്റെ കിഴക്കൻ തീരത്തെ വരേണ്യ പ്രദേശത്തുണ്ട്', എന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad